അബുദാബി: ഐപിഎല്ലിൽ (IPL) ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ ഏഴ് വിക്കറ്റിന് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. മുംബൈ ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്ത വെറും 15.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. ഓപ്പണര്‍ വെങ്കടേഷ് അയ്യരുടേയും രാഹുല്‍ തൃപാഠിയുടേയും മിന്നും പ്രകടനങ്ങളാണ് കൊല്‍ക്കത്തയെ അനായാസം വിജയത്തിലെത്തിച്ചത്. കൊൽക്കത്തയുടെ തുടർച്ചയായ രണ്ടാം ജയം നേടിയത്.
30 പന്തില്‍ 53 റണ്‍സടിച്ച വെങ്കിടേഷ് അയ്യരും 42 പന്തില്‍ 74 റണ്‍സുമായി പുറത്താകാതെ നിന്ന രാഹുല്‍ ത്രിപാഠിയുമാണ് കൊല്‍ക്കത്തയുടെ ജയം അനായാസമാക്കിയത്. മികച്ച പ്രകടനം പുറത്തെടുത്ത കൊല്‍ക്കത്ത ബൗളര്‍മാരും ഈ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. സ്‌കോര്‍: മുംബൈ ഇന്ത്യന്‍സ്: 20 ഓവറില്‍ ആറുവിക്കറ്റിന് 155. കൊല്‍ക്കത്ത: 15.1 ഓവറില്‍ മൂന്നുവിക്കറ്റിന് 159.
അര്‍ധ സെഞ്ചുറി നേടിയ ക്വിന്റണ്‍ ഡി കോക്ക് ആണ് മുംബൈ നിരയിലെ ടോപ് സ്‌കോറര്‍. നായകന്‍ രോഹിത് ശര്‍മ 33 റണ്‍സുമായി നല്ല തുടക്കം നല്‍കിയെങ്കിലും 33 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.ഇന്നത്തെ വിജയത്തോടെ കൊല്‍ക്കത്ത പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് എത്തുകയും മുംബൈ ആറാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തു.