ധാക്ക: ബംഗ്ലാദേശിലെ ധാക്കയിലെ ഇസ്‌കോണ്‍ ക്ഷേത്രം ഇസ്ലാമിക മതമൗലികവാദികള്‍ അടിച്ചു തകർത്തു. ഇരുന്നോറോളം അക്രമികള്‍ ക്ഷേത്രം അടിച്ചു തകര്‍ക്കുകയും വിഗ്രഹങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ക്ഷേത്രത്തിലെ പണവും വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. അറുപത്തിരണ്ടുകാരനായ ഹാജി ഷഫി എന്നയാളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.
ആക്രമണത്തിൽ സുമന്ത്ര ചന്ദ്ര ശ്രാവണ്‍, നിഹാര്‍ ഹല്‍ദാര്‍, രാജീവ് ഭദ്ര എന്നീ മൂന്ന് ഭക്തര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ശ്രീ ശ്രീ രാധാകാന്ത ജിയു മന്ദിറിന്റെ അഡ്മിനിസ്‌ട്രേഷന്‍ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങൾ വോയ്‌സ് ഓഫ് ബംഗ്ലാദേശി ഹിന്ദുസ് ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ഒക്‌ടോബർ 16 ന് ബംഗ്ലാദേശിലെ നൊഖാലി നഗരത്തിൽ ഇസ്‌കോൺ ക്ഷേത്രം നശിപ്പിക്കുകയും ഒരു ഭക്തനെ ജനക്കൂട്ടം കൊലപ്പെടുത്തുകയും ചെയ്തിരുന്നു.