പാറ്റ്ന: കൊവിഡ് ബാധിച്ച് മുതിര്‍ന്ന ജെഡിയു നേതാവും ബിഹാര്‍ മന്ത്രിയുമായ കപില്‍ ദിയോ കാമത്ത് മരിച്ചു. 69 വയസ്സായിരുന്നു. പാറ്റ്നയിലെ എയിംസില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ ആഴ്ച കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പിന്നീട് ഗുരുതരമാവുകയായിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്.
കഴിഞ്ഞ 40 വര്‍ഷമായി അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. ബിഹാറില്‍ 10 വര്‍ഷം മന്ത്രിയായും സേവനമനുഷ്ഠിച്ചു. നിര്യാണത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറുൾപ്പെടെയുളള നിരവധിപേര്‍ അനുശോചനം രേഖപ്പെടുത്തി.