Thursday, April 25, 2024
spot_img

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം; മുഖ്യപ്രതിയും സിപിഎം നേതാവുമായ എ. പീതാംബരൻ പോലീസ് പിടിയില്‍

മഞ്ചേശ്വരം: കാസര്‍കോട് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ എ. പീതാംബരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. തിങ്കളാഴ്ച രാത്രിയിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കൊലപാതകം ആസൂത്രണം ചെയ്തത് പിതാംബരനാണെന്നാണ് വിവരം. പ്രദേശത്തെ സിപിഎം പ്രവര്‍ത്തകര്‍ക്കു കൊ‌ല്ലപ്പെട്ട യുവാക്കളോടു മുന്‍വൈരാഗ്യമുണ്ടായിരുന്നുവെന്നും പോലീസിന്‍റെ എഫ്‌ഐആറില്‍ പറയുന്നു. പീതാംബരനൊപ്പം കൊലപാതകത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന ഏഴുപേരെകൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതേസമയം, പീതാംബരനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുമെന്ന് സിപിഎം അറിയിച്ചു. ഉദുമ എംഎല്‍എ കെ. കുഞ്ഞിരാമനാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി അംഗങ്ങള്‍ ആരെങ്കിലും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞാന്‍ അവരെ പുറത്താക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles