ജമ്മു: 12 ജെയ്‌ഷെ മുഹമ്മദ് ഭീകരർ കശ്മീരിലേക്ക് നുഴഞ്ഞുകയറിയതായി ഇന്റലിജന്‍സ് റിപ്പോർട്ട്. ഫെബ്രുവരി 13-14 തീയതികളിൽ ജുമാഗുണ്ടിലെ (കേരൻ സെക്ടർ) കാടുകൾ വഴി രണ്ട് വ്യത്യസ്ത ബാച്ചുകളിലായി 12 വിദേശ വംശജരായ ജെയ്‌ഷെ ഇഎം ഭീകരർ കശ്മീരിൽ പ്രവേശിച്ചതായി ഇന്റലിജൻസ് മുന്നറിയിപ്പിൽ പറയുന്നു.
ഭീകരുടെ കൈവശം സാറ്റ്‌ലൈറ്റ് ഫോണുകളും ഗ്രനേഡുകളും ഉണ്ടെന്നാണ് ഇന്റലിജന്‍സിന് ലഭിച്ച വിവരം. പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജമ്മു കശ്മീര്‍ പൊലീസിനും സുരക്ഷാ ഫോഴ്‌സിനും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കി. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.