തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമ ഭേദഗതികള്‍ തള്ളിക്കളയാന്‍ നാളെ ചേരാനിരുന്ന കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചു. സഭ ചേരേണ്ടതായ അടിയന്തര സാഹചര്യം ഇല്ലന്ന് നിലപാടെുത്ത ഗവർണർ സ്പീക്കറോട് ഇക്കാര്യത്തിൽ വിവിശദീകരണം ആവശ്യപ്പെട്ടു. നിയമസഭ ചേരേണ്ട അടിയന്തര സാഹചര്യമുണ്ടെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. സഭ ചേരാന്‍ ഗവര്‍ണറുടെ അനുമതി കാത്തിരിക്കുകയായിരുന്നു സര്‍ക്കാര്‍.
ഗവർണറുടെ അനുമതി ലഭിച്ചാൽ മാത്രമേ നിയമസഭാ സമ്മേളനം ചേരാനാവൂ എന്നതിനാൽ ഇക്കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. സമ്മേളനത്തിന് ഗവർണർ അനുമതി നൽകും എന്ന പ്രതീക്ഷയിലാണ് ഇപ്പോഴും സംസ്ഥാന സർക്കാർ. ഗവര്‍ണറെ അനുനയിപ്പിക്കാനായി കൃഷിമന്ത്രി വി.എസ്. സുനിൽ കുമാര്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കാണുന്നുണ്ട്. കാര്‍ഷിക നിയമം കേരളത്തെ എത്ര ഗുരുതരമായി ബാധിക്കുമെന്ന് മന്ത്രി ഗവര്‍ണറോട് വിശദീകരിച്ചു.