തിരുവനന്തപുരം: ‘ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍’ എന്ന പുസ്‌കത്തില്‍ നായര്‍ സമുദായാംഗങ്ങളായ സ്ത്രീകളെ അപമാനിച്ചെന്ന പരാതിയിൽ ശശി തരൂര്‍ എം.പിക്കെതിരെ തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ അറസ്റ്റ് വാറന്റ്.
ശശി തരൂരിനു കോടതിയിൽ ഹാജരാകാൻ സമൻസ് അയച്ചിരുന്നുവെങ്കിലും കേസ് പരിഗണിച്ചപ്പോൾ ഹാജരായിരുന്നില്ല. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്താണ് ഹര്‍ജി ഫയല്‍ചെയ്തിരുന്നത്. പുസ്തകത്തിലെ പരാമര്‍ശം സ്ത്രീകളെ അപമാനിക്കുന്നതും നായര്‍ സ്ത്രീകളെ
അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്നാണ് തിരുവനന്തപുരം പെരുന്താന്നി എന്‍ എസ്എ സ്. കരയോഗ അംഗമായ സന്ധ്യ നൽകിയ പരാതിയിൽ പറയുന്നത്.