കൊച്ചി: സ്പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന്‍ ചോദ്യം ചെയ്യലിനായി കസ്റ്റംസിന്‍റെ കൊച്ചി ഓഫീസിലെത്തി. അതേസമയം മാധ്യമങ്ങളുടെ ഒരു ചോദ്യത്തിനും പ്രതികരിക്കാനില്ലെന്നായിരുന്നു അയ്യപ്പന്‍റെ മറുപടി. ഡോളര്‍ കടത്തുകേസില്‍, സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അയ്യപ്പന്റെ ഓഫിസ് വിലാസത്തിലും, ഇമെയിലിലും കസ്റ്റംസ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. അതേസമയം നിയമസഭ സമ്മേളനത്തിന്‍റെ തിരക്കുള്ളതിനാല്‍ ഹാജരാകാനാകില്ലെന്നായിരുന്നു അയ്യപ്പന്‍റെ മറുപടി.
എന്നാല്‍ കസ്റ്റംസ് വീണ്ടും നോട്ടിസ് നല്‍കിയതിന് പിന്നാലെ സ്റ്റാഫംഗത്തെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ അനുമതി വേണമെന്നും, നിയമസഭാചട്ടം 165 ല്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്തയച്ചു. എന്നാല്‍ ഇങ്ങനെയൊരു അനുമതിയുടെ ആവശ്യമില്ലെന്നാണ് കസ്റ്റംസിന് ലഭിച്ച നിയമോപദേശം. അറസ്റ്റിന് മാത്രമാണ് ഈ അനുമതി വേണ്ടത്. തുടര്‍ന്ന് ഇന്ന് തന്നെ ഹാജരാകണമെന്ന് കസ്റ്റംസ് അറിയിക്കുകയായിരുന്നു.