ദില്ലി: ആശുപത്രിയിൽ നിന്ന് ലഭിച്ച കഫ് സിറപ്പ് കുടിച്ച് 3 കുട്ടികൾ (Child) മരിച്ചതായി റിപ്പോർട്ട്. ദില്ലിയിലാണ് ഞെട്ടിക്കുന്ന സംഭവം. കഫ് സിറപ്പ് കുടിച്ച് അവശനിലയിലായ 16 കുട്ടികളെയാണ് കലാവതി സരണ്‍ ചില്‍ഡ്രണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ മൂന്ന് പേര്‍ മരിച്ചു.
മൊഹല്ല ക്ലിനിക്കില്‍ നിന്ന് കുട്ടികള്‍ക്ക് ഡക്‌സ്‌ട്രോമെത്തോര്‍ഫന്‍ നിര്‍ദേശിച്ചിരുന്നതായും ഈ മരുന്ന് ഒരിക്കിലും കുട്ടികള്‍ക്ക് നല്‍കരുതെന്ന് നിര്‍ദേശമുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒമേഗ ഫാര്‍മസ്യൂട്ടിക്കല്‍സ് ആണ് മരുന്ന് നിര്‍മാതാക്കള്‍. സംഭവത്തെ തുടര്‍ന്ന് ഈ മരുന്ന് നാല് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് നല്‍കരുതെന്നും ക്ലിനിക്കുകളില്‍ നിന്ന് മരുന്ന് പിന്‍വലിക്കണമെന്നും ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസ് നിര്‍ദേശം നല്‍കി. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഈ മരുന്ന് നല്‍കാറില്ലെന്ന് പട്‌ന എയിംസ് പീഡിയാട്രിക്‌സ് പ്രൊഫസര്‍ ഡോ. ചന്ദ്രമോഹന്‍ കുമാര്‍ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു.

