കൊച്ചി: കിഴക്കമ്പലത്ത് കൊല്ലപ്പെട്ട ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണം തലയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പരുക്കിന്റെ അളവ് അടക്കം റിപ്പോർട്ടിൽ പറയുന്നുണ്ട്. തലയുടെ പിറകിലായി രണ്ട് മുറിവുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ട്വന്‍റി ട്വന്‍റിയുടെ വിളക്കണക്കല്‍ സമരത്തിനിടെ ദീപുവിനെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നായിരുന്നു ട്വന്‍റി ട്വന്‍റി പ്രവര്‍ത്തകരുടെ ആരോപണം.
നേരത്തെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചപ്പോൾ തന്നെ തലയിലെ പരിക്കാണ് മരണ കാരണം ആയതെന്ന് വ്യക്തമായിരുന്നു. എന്നാൽ ലിവർ സിറോസിസ് തലയിലെ നാഡികൾ പൊട്ടുന്നതിന് വേഗം വർദ്ധിപ്പിച്ചുവെന്നായിരുന്നു പോലീസിന്റെ വാദം. ദീപുവിന്‍റെ കൊലപാതക കേസിലെ മുഖ്യ പ്രതിയും സിപിഎം പ്രവർത്തകനുമായ സൈനുദ്ദീൻ അടക്കം 4 പ്രതികളാണ് അറസ്റ്റിലായിരുന്നത്.