കോട്ടയം: എല്‍ഡിഎഫിന് സമുദായ നേതൃത്വത്തോട് ഒരു ശത്രുതയുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമുദായ നേതാക്കളെ രഹസ്യമായിട്ടല്ല പരസ്യമായി തന്നെയാണ് കണ്ടെതെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണ്ടതില്‍ അസ്വാഭാവികതയില്ലെന്നും എന്‍എസ്‌എസ് വാതിലുകള്‍ കൊട്ടിയടച്ചെന്നും അടച്ച വാതിലുകള്‍ മുട്ടിവിളിച്ച് തുറക്കാനില്ലെന്നും കോടിയേരി പറഞ്ഞു.
മോദി എത്ര പ്രാവശ്യം ഗംഗയില്‍ മുങ്ങിക്കുളിച്ചാലും ജനരോഷത്തില്‍ നിന്ന് രക്ഷ നേടാന്‍ സാധിക്കില്ല. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്ന എ ഐ സി സി ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനയെക്കുറിച്ച് ലീഗും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും നിലപാട് വ്യക്തമാക്കണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.