ദില്ലി: തമിഴ്നാട് വിഭജന വിവാദത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പാർലമെന്റിൽ നിലപാട് അറിയിച്ചു. തമിഴ്നാടിനെ വിഭജിക്കില്ല, ഇത് സംബന്ധിച്ച് യാതൊരു നിർദ്ദേശങ്ങളും പരിഗണനയിലില്ലെന്ന് കേന്ദ്രം അറിയിച്ചു.
തമിഴ്നാട് വിഭജിച്ച് കൊങ്കുനാടെന്നപേരിൽ കേന്ദ്രഭരണ പ്രദേശം രൂപവത്കരിക്കണമെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം തുടങ്ങിയിരുന്നു. പിന്നാലെ ഈ ആവശ്യം ഏറ്റെടുത്ത് തമിഴ്നാട്ടിലെ ബിജെപി നേതാക്കൾ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനെതിരേ തമിഴ്നാട്ടിലെ വിവിധ രാഷ്ട്രീയ കക്ഷികളും സിനിമാ പ്രവർത്തകരും ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. എന്തായാലും കേന്ദ്ര സർക്കാർ നിലപാടോടുകൂടി വിഭജന വിവാദം തല്ക്കാലം കെട്ടടങ്ങിയിരിക്കുകയാണ്
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona