തിരുവനന്തപുരം: കോവിഡ് മൂലം മരണമടഞ്ഞവരുടെ പേരുവിവരങ്ങൾ സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ പ്രസിദ്ധീകരിക്കുമെന്നു ആരോഗ്യമന്ത്രി വീണാ ജോർജ്. ധനാഭ്യർഥനയുടെ മറുപടി പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ഡിസംബർ മുതലുലള്ള ലിസ്റ്റ് പ്രസിദ്ധീകരിക്കണമെങ്കിൽ അക്കാര്യത്തിലും നടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ ചോദ്യത്തിനു മറുപടിയായി മന്ത്രി വ്യക്തമാക്കി. നിലവിൽ ജൂണ്‍ 14 ന് ആരോഗ്യവകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം കോവിഡ് മരണങ്ങൾ സംബന്ധിച്ചുള്ള കണക്കുകൾ ഏകോപിപ്പിച്ച് ജില്ലാ തലത്തിൽ തന്നെ പ്രഖ്യാപിക്കണമെന്നു നിർദേശിച്ചിരുന്നു. ലിസ്റ്റ് സംബന്ധിച്ച് ആദ്യഘട്ടത്തിൽ പരാതികൾ ഉയർന്നിരുന്നു.
കോവിഡ് മൂന്നാംതരംഗമുണ്ടാകുമെന്ന സൂചനകൾക്ക് പിന്നാലെ സംസ്ഥാനത്ത് കൂടുതൽ ഓക്സിജൻ പ്ലാന്റുകളുടെ നിർമാണം ആരംഭിച്ചു. ഈ മാസം 15 ന് 30 പുതിയ പ്ലാന്റുകൾ കൂടി പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona