ടോക്കിയോ: തുടർച്ചയായ രണ്ട് ഒളിമ്പിക്സിൽ ഇരട്ട സ്വർണം എന്ന പുതുചരിത്രമെഴുതി ജമൈയ്ക്കയുടെ എലെയ്ൻ തോംസൺ. അപൂർവ നേട്ടമാണ് ജമൈയ്ക്കൻ താരം സ്വന്തമാക്കിയത്.
200 മീറ്ററിൽ സ്വർണം നേടിയതോടെ എലെയ്ൻ സ്പ്രിന്റ് ഡബിള്‍ നിലനിര്‍ത്തുന്ന ആദ്യ വനിതയായി. 21.53 സെക്കൻഡിൽ ഫിനീഷ് ചെയ്ത എലെയ്ൻ ദേശീയ റിക്കാർഡ് മറികടക്കുന്ന പ്രകടനമാണ് 200 മീറ്ററിൽ നടത്തിയത്. നേരത്തെ 100 മീറ്ററിലും എലെയ്ൻ സ്വർണം നേടിയിരുന്നു.
200 മീറ്ററിൽ നമീബയുടെ ക്രിസ്റ്റീൻ എംബോമയ്ക്കാണ് വെള്ളി. അമേരിക്കയുടെ ഗബ്രിയേല തോമസ് വെങ്കലം സ്വന്തമാക്കി. ജമൈയ്ക്കയുടെ തന്നെ ഷെല്ലി ആന്‍ ഫ്രേസർക്ക് മെഡൽ നേടാനായില്ല. റിയോ ഒളിമ്പിക്സിലും 100, 200 മീറ്ററുകളിൽ എലെയ്നായിരുന്നു ചാമ്പ്യൻ.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona