തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യുടെ മാസവരുമാനം 100 കോടി കടന്നു. എന്നാൽ, ലോക്ക്ഡൗണിന് ശേഷം ആദ്യമായിട്ടാണ് വരുമാനം നൂറ് കോടി കടന്നത്. ജൂലൈ മാസത്തില്‍ സര്‍വീസ് നടത്തി കിട്ടിയത് 21.38 കോടി മാത്രമായിരുന്നു. അവിടെ നിന്നാണ് ജനുവരി മാസത്തില്‍ 100 കോടി കളക്ഷന്‍ നേടിയത്. ഇത്തവണ 100 കോടി 46 ലക്ഷം രൂപയാണ് ജനുവരി മാസം സർവീസ് നടത്തി ലഭിച്ചത്. 5000 സര്‍വീസുകള്‍ ഉണ്ടായിരുന്നയിടത്ത് ഇപ്പോള്‍ 3200 സര്‍വീസുകളേയുള്ളൂ. കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമ്ബോള്‍ പഴയ പ്രതിമാസ ശരാശരി വരുമാനമായ 180 കോടി രൂപയിലെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ കോര്പറേഷന്. അതേസമയം, കഴിഞ്ഞ അഞ്ച് മാസമായി സർക്കാർ സഹായത്തിലാണ് കെ.എസ്.ആർ.ടി.സി.യുടെ നിലനിൽപ്പ്. 133 കോടി രൂപയാണ് സർക്കാർ ഓരോ മാസവും ശമ്പളവും പെൻഷനുമായി സഹായം നൽകുന്നത്.