ശ്രീനഗർ: ലഷ്‌കർ-ഇ-ത്വയ്ബ (Lashkar-e-Toiba) തലവൻ ജഹാംഗീർ അഹമ്മദ് നായ്കൂ പിടിയിൽ. ജഹാംഗീർ അഹമ്മദ് നായ്കൂ ആണ് സുരക്ഷാസേനയുടെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും സുരക്ഷാസേന ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. പിസ്റ്റൽ, രണ്ട് പിസ്റ്റൽ മാഗസീനുകൾ, 16 പിസ്റ്റൽ തിരകൾ എന്നിവയാണ് ഭീകരന്റെ കൈവശത്തുനിന്നും സേന കണ്ടെടുത്തു.
ഷോപ്പിയാനിലെ മേമാന്ദർ സ്വദേശിയാണിയാൾ. ചന്ദൂരയിലെ സുരക്ഷാ ഉദ്യോഗസ്ഥരും സിആർപിഎഫും ചേർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബഡ്ഗാമിൽ നിന്ന് ഇയാളെ പിടികൂടിയത്. അതേസമയം ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഇന്നലെയുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചിരിന്നു. ഇവരിൽ ഇന്ന് AK-47 തോക്ക് അടക്കമുള്ള ആയുധങ്ങൾ കണ്ടെടുത്തു. ശൈത്യകാലമായതോടെ അതിർത്തിയിൽ നുഴഞ്ഞുകയറ്റം വർധിച്ചിട്ടുണ്ട്.