പത്തനംതിട്ട : ശബരിമല മകരവിളക്കിന് സമാപനം കുറിക്കുമ്പോൾ നാനാഭാഗത്തുനിന്നുമുള്ള ഭക്തരാണ് മകരജ്യോതി കാണുവാനും അയ്യപ്പ ദർശനം വാങ്ങുവാനും സന്നിധാനത്ത് എത്തിച്ചേർന്നത്.എന്നാൽ ഭഗവാനെ കാണാനെത്തിയ അയ്യപ്പഭക്തരെ ദർശനത്തിന് സമ്മതിക്കാതെ ശ്രീകോവിലിന് മുന്നിൽ നിന്നും അയ്യപ്പ ഭക്തരെ തള്ളി മാറ്റുന്ന കാഴ്ചയാണ് മകരവിളക്ക് ദിവസം സന്നിധാനത്തും നിന്നും കണ്ടത്.തീർത്ഥാടകരോട് മോശമായി പെരുമാറിയ തിരുവനന്തപുരം മണക്കാട് ദേവസ്വം വാച്ചർ അരുൺ കുമാറിന്റെ പ്രവൃത്തി ലക്ഷോപലക്ഷം വരുന്ന അയപ്പ ഭക്തരിൽ വേദനയുണ്ടാക്കിയിരിക്കുകയാണ്. ഇതോടെ സമൂഹമാദ്ധ്യമങ്ങളിലടക്കം ഇദ്ദേഹത്തിനെതിരെ പ്രതിഷേധം ഉയരുകയാണ്.
ഇടതുപക്ഷ യൂണിയനായ തിരുവിതാംകൂർ ദേവസ്വം എംപ്ലോയിസ് കോൺഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയാണ് അരുൺ കുമാർ.തിരക്ക് നിയന്ത്രിക്കാൻ എന്ന പേരിൽ ഒരു നോക്ക് പോലും ഭഗവാനെ കാണാൻ അനുവദിക്കാതെ കായികപരമായി ഭക്തരെ നേരിടുന്ന ദൃശ്യമാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധത്തിന് വഴി വെച്ചിരിക്കുന്നത്.തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ നടപടികളാണ് കൈക്കൊള്ളേണ്ടതെന്നും അയ്യനെ കാണാൻ എത്തുന്ന ഭക്തരെ അതിനനുവദിക്കാതെ കായികപരമായി നേരിടുകയല്ല വേണ്ടതെന്നുമാണ് വിമർശനം. ഇയാൾക്കെതിരെ നടപടിയെടുക്കണമെന്നാണ് ഭക്തരുടെ ആവശ്യം.