Monday, April 29, 2024
spot_img

മദ്രസ അദ്ധ്യാപകൻ പീഡന പരമ്പര നടത്തിയത് നീണ്ട 38 വർഷങ്ങൾ; ഞെട്ടൽ മാറാതെ നാട്ടുകാരും പൊലീസും

കോട്ടയം: കുട്ടികളെ പീഡിപ്പിച്ചതിന് ഇന്നലെ അറസ്റ്റിലായ മദ്രസ അദ്ധ്യാപകൻ തന്റെ ലൈംഗിക വൈകൃതം വച്ചു നടത്തിയത് നീണ്ട 38 വർഷങ്ങൾ. ആലുവ കടുങ്ങല്ലൂര്‍ സ്വദേശി യൂസഫിനെയാണ് കഴിഞ്ഞ ദിവസം വൈക്കം തലയോലപറമ്പ് പൊലിസ് അറസ്റ്റ് ചെയ്തത്. മുപ്പത്തിയെട്ട് വര്‍ഷത്തിലേറെയായി യൂസഫ് ആണ്‍കുട്ടികളെ അടക്കം ലൈംഗികമായി പീഡിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. മധുര പലഹാരം തരാമെന്നു പറഞ്ഞാണ് 10 വയസ്സിൽ താഴെയുള്ള ആൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

അതേസമയം അക്രമണത്തിനിരയായ പെണ്‍കുട്ടി വീട്ടില്‍ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തായത്. സംഭവം അറിഞ്ഞ മാതാപിതാക്കള്‍ ആദ്യം മഹല്ല് കമ്മറ്റിയില്‍ പരാതി നല്‍കി. ഇതോടെ അധ്യാപകനെ പുറത്താക്കി. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതറിഞ്ഞ ഉടനെ യൂസഫ് ഒളിവില്‍ പോവുകയായിരുന്നു. തുടർന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കൊടുങ്ങല്ലൂരില്‍ പിടിയിലായത്. രണ്ട് വര്‍ഷം മുമ്പാണ് യൂസഫ് അധ്യാപകനായി മണകുന്നത്ത് എത്തുന്നത്. മദ്രസയില്‍ പഠിപ്പിക്കുന്നതിനിടെയുള്ള സമയത്തായിരുന്നു കുട്ടികളെ യൂസഫ് ലൈംഗികമായി അക്രമിച്ചിരുന്നത്.

കഴിഞ്ഞ ജനുവരി മുതല്‍ രണ്ടാഴ്ച മുമ്പ് വരെ പല ദിവസങ്ങളിലായി പരാതി നൽകിയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ്‌ പൊലിസ് കണ്ടെത്തിയിരിക്കുന്നത്. ഒരു കുട്ടിയുടെ മാതാപിതാക്കള്‍ മാത്രമാണ് പൊലീസിന് പരാതി നല്‍കിയത്. യൂസഫിനെ മണകുന്നത്തെത്തിച്ച് തെളിവെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം വിശദമായ ചോദ്യം ചെയ്യലിന് അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങും.

അതേസമയം സമാനമായ രീതിയിൽ രണ്ടുമാസം മുൻപ് മലപ്പുറത്ത് നിന്നും മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള വാർത്തയും പുറത്തുവന്നിരുന്നു. തിരൂരില്‍ പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ മദ്രസ അദ്ധ്യാപകനായ പോത്തന്നൂര്‍ സ്വദേശി അലിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നു മദ്രസ അദ്ധ്യാപകനെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തിരുന്നു.

Related Articles

Latest Articles