കണ്ണൂർ: ദന്തഡോക്ടർ മാനസയെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. പ്രതികൾ കേരളത്തിലേക്ക് കൂടുതൽ തോക്കുകൾ എത്തിച്ചതായാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. ഇരുപതോളം തോക്കുകൾ കേരളത്തിൽ വിൽപ്പന നടത്തിയിട്ടുണ്ടെന്ന് പ്രതികൾ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. അതോടൊപ്പം പ്രതികളുടെ മൊബൈൽ നിന്നും കേരളത്തിലേക്ക് നിരന്തരം ഫോൺ വന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ബീഹാറിൽ നിന്ന് പിടിയിലായ സോനുകുമാർ മോദി കേരളത്തിലേക്ക് തോക്ക് എത്തിക്കുന്ന മുഖ്യ കണ്ണിയാണ്. രഖിൽ ഇവരെക്കുറിച്ച് അറിയുന്നത് ഇതര സംസ്ഥാന തൊഴിലാളികളിലൂടെ ആണെന്നാണ് പോലീസ് നിഗമനം. രഖിലിൻ്റെ സുഹൃത്ത് ആദിത്യനെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. എന്നാൽ രഖിലന് തോക്ക് നൽകിയ ബീഹാർ സ്വദേശി സോനു കുമാർ മോദി പിടിയിലായത് ഇന്നലെയാണ്. അറുപതിനായിരം രൂപയോളം നൽകിയാണ് രഖിൽ ഇയാളിൽ നിന്ന് തോക്ക് വാങ്ങിയതെന്നാണ് വിവരം.
പാറ്റ്നയിൽ പ്രതികളെ സഹായിച്ച ടാക്സി ഡ്രൈവർ മനേഷ് കുമാറും ഇന്നലെ പിടിയിലായിരുന്നു. മുനവറിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. രഖിലിന് തോക്ക് കൈമാറിയ സോനു കുമാർ മോദിയിലേക്ക് രാഖിലിനെ എത്തിച്ച ടാക്സി ഡ്രൈവറാണ് മനേഷ് കുമാർ. മനേഷ് കുമാറിന് ഇത്തരം സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ തോക്കുകൾ ഇനിയും ഇവർ കേരളത്തിൽ എത്തിച്ചിട്ടുണ്ടോ? എങ്കിൽ അതെവിടെ? എന്നതുൾപ്പെടെ പോലീസ് വ്യക്തമായ അന്വേഷണം നടത്തിവരികയാണ്. അതേസമയം ജൂലൈ 30നാണ് എറണാകുളം കോതമംഗലത്ത് ദന്തല്‍ കോളജ് വിദ്യാര്‍ഥിനിയായ മാനസയെ രഖില്‍ വെടിവെച്ച് കൊന്നത്. മാനസയെ കൊലപ്പെടുത്തിയ ശേഷം രഖിലും ആത്മഹത്യ ചെയ്യുകയായിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona