കെഎസ്ആർടിസിയിൽ കൂട്ട നടപടി. ഒരു ഒരു ജീവനക്കാരനെ പിരിച്ചു വിടുകയും 12 പേരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. സ്വിഫ്റ്റ് ബസ് കണ്ടക്ടർ എസ്.ബിജുവിനെയാണ് പിരിച്ചുവിട്ടത്. യാത്രക്കാരിൽ നിന്നും പണം ഈടാക്കി ടിക്കറ്റ് നൽകാതെ പണാപഹരണം നടത്തിയതിനാണ് ബിജുവിനെതിരെ നടപടിയെടുത്തിരിക്കുന്നത്.
കെഎസ്ആർടിസിയുടെ വിജിലൻസ് വിഭാഗമാണ് ക്രമക്കേട് കണ്ടെത്തിയത്. 27,813 ബസുകളിൽ വിജിലൻസ് വിഭാഗം പരിശോധന നടത്തിയിരുന്നു.
പൊൻകുന്നം ഡിപ്പോയിലെ കണ്ടക്ടർ ജോമോൻ ജോസ്, വൈക്കം ഡിപ്പോയിലെ കണ്ടക്ടർ ബി. മംഗൾ വിനോദ്, ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ റെജി ജോസഫ്, ആലപ്പുഴ യൂണിറ്റിലെ കണ്ടക്ടർ ഇ. ജോമോൾ, ചങ്ങനാശ്ശേരി ഡിപ്പോയിലെ ഡ്രൈവർ പി. സൈജു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.