Friday, May 17, 2024
spot_img

മദ്രസയിലെത്തിയ 15 ലധികം വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചു; മൂർച്ചയുള്ള ആയുധം കൊണ്ട് കുട്ടികളുടെ ദേഹത്ത് ‘Z’ എന്ന് എഴുതി; 2 ഉസ്താദുമാർ അറസ്റ്റിൽ

ഇസ്ലാമാബാദ്: മദ്രസയിലെത്തിയ 5 ലധികം വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. കേസിൽ രണ്ട് ഉസ്താദുമാർ അറസ്റ്റിൽ. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് ഞെട്ടിക്കുന്ന ക്രൂരത. ചാക്വലിലുള്ള ജാമിയ അൽ-മുസ്തഫ മദ്രസയിലെ കുട്ടികളെയാണ് ഉസ്താദുമാർ പീഡിപ്പിച്ചത്. പോലീസ് അന്വേഷണത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത മദ്രസായിണിതെന്ന് കണ്ടെത്തി.

ലൈംഗിക പീഡനത്തിനിരയായ വിദ്യാർത്ഥികളിൽ ഒരാൾ വീട്ടുകാരെ വിവരം അറിയിച്ചതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകം അറിയുന്നത്. ചാക്വലിലുള്ള ആശുപത്രിയിൽ വിദ്യാർത്ഥികളെ വൈദ്യപരിശോധനയ്‌ക്ക് വിധേയരാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ ദേഹത്ത് കടിയേറ്റ പാടുകളുൾ ഉൾപ്പടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.

മിക്ക കുട്ടികളുടെയും ദേഹത്ത് ‘Z’ എന്ന് എഴുതിയിട്ടുള്ളതായും പോലീസ് പറയുന്നു. മൂർച്ചയേറിയ ആയുധം കൊണ്ടാണ് ഇത് മാർക്ക് ചെയ്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ഉസ്താദുമാരെക്കുറിച്ച് നേരത്തെ പരാതി ലഭിച്ചിരുന്നതായി മദ്രസ അഡ്മിനിസ്‌ട്രേഷൻ വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ഉസ്താദുമാർക്കെതിരെ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി. ഇവരെ നിലവിൽ നാല് ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

Related Articles

Latest Articles