muraleedharan
തിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടിയ്‌ക്കെതിരെ സന്ദീപ് വാചസ്പതി രംഗത്ത്. വി മുരളീധരനെ കൊണ്ട് കേരളത്തിന് നയാപൈസയുടെ ഗുണമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഉയര്‍ത്തിയ ആരോപണത്തിനെതിരെയാണ് സന്ദീപ് വാചസ്പതി വിമർശനം ഉയർത്തിയത്.
സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രചാരണം നടത്തിയതിനാണ് വി മുരളീധരന്‍ സിപിഎം ആക്രമണം നേരിട്ടത്. രാജ്യത്ത് നടപ്പാക്കിയ നിയമത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന മന്ത്രിസഭയ്ക്ക് ഒന്നടങ്കം തെരുവിലിറങ്ങി പ്രതിഷേധിക്കുമ്ബോള്‍ ഫെഡറല്‍ തത്വവുമില്ല ഒരു മാങ്ങാത്തൊലിയുമില്ല എന്ന് സന്ദീപ് പരിഹസിച്ചു.
ഫെയ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:
കേന്ദ്രമന്ത്രി വി മുരളീധരൻ ഫെഡറൽ തത്വങ്ങൾ ലംഘിച്ചത്രേ! രാജ്യത്ത് നടപ്പാക്കിയ നിയമത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന മന്ത്രിസഭയ്ക്ക് ഒന്നടങ്കം തെരുവിലിറങ്ങി പ്രതിഷേധിക്കാം. അപ്പോൾ ഫെഡറൽ തത്വവുമില്ല ഒരു മാങ്ങാത്തൊലിയുമില്ല. കോടിക്കണക്കിന് ജനങ്ങളുടെ ഭാവിയെ പെരുവഴിയിലാക്കുന്ന, വരാനിരിക്കുന്ന തലമുറയെപ്പോലും തീരാദുരിതത്തിലാക്കുന്ന പദ്ധതിയ്ക്കെതിരെ ജനങ്ങളോട് സംസാരിക്കുന്നത് പക്ഷേ ഭരണഘടനാ ലംഘനമാണ്.
വി മുരളീധരനെക്കൊണ്ട് സംസ്ഥാനത്തിന് ഒരു ഗുണവുമില്ലെന്നാണ് അടുത്ത കണ്ടെത്തൽ. ശരിയാണ്, വി മുരളീധരൻ പൊതുമുതൽ കട്ടു തിന്നുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ല. അതിൽ നിന്ന് രക്ഷപ്പെടാൻ കോടികൾ ചെലവഴിച്ച് കോടതിയിൽ പോയിട്ടില്ല. മക്കൾക്കും ബന്ധുക്കൾക്കും വേണ്ടി തസ്തിക സൃഷ്ടിച്ച് നിയമനം നടത്തി തൊഴിലില്ലാത്ത യുവാക്കളെ അപഹസിച്ചിട്ടില്ല. പൊലീസ് സ്റ്റേഷനിൽ ബോംബുണ്ടാക്കാൻ ആഹ്വാനം ചെയ്തിട്ടില്ല. മയക്കുമരുന്ന് കടത്തിയതിന് മക്കൾ പിടിയിലായിട്ടില്ല. ആ അർത്ഥത്തിൽ സംസ്ഥാന രാഷ്ട്രീയത്തിന് ഒരു സംഭാവനയും നൽകാൻ മുരളീധരന് കഴിഞ്ഞിട്ടില്ല.
വി. മുരളീധരനെതിരെ ജനരോഷം ഉയർന്നു പോലും. പാർട്ടി ഭീഷണി സഹിക്കാതെ ജനിപ്പിച്ച തന്തയെ മാറ്റിപ്പറയാൻ പോലും നിർബന്ധിക്കപ്പെടുന്ന അണികൾ ഉള്ള നാട്ടിൽ കേന്ദ്രമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കാൻ ആളെ കിട്ടാനാണോ പ്രയാസം?
……..
NB: പങ്കായത്തിന് ആട്ടിയോടിക്കപ്പെട്ട ശേഷം വിദേശത്ത് ചെന്നാൽ പോലും കടല് കാണാൻ പോകാത്ത ഒരു നേതാവുണ്ടല്ലോ? പേര് മറന്നു പോയി.
പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…
തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…
പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…