കൊല്ലം: ഇന്ത്യയിലെ ലഹരിക്കടത്ത് സംഘത്തിലെ മുഖ്യപ്രതിയെപിടികൂടി. ബെംഗളൂരുവില്‍നിന്ന് കരുനാഗപ്പള്ളി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഘാന സ്വദേശി ബാബാ ജോണിനെയാണ് ഇന്‍സ്പെക്ടര്‍ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബെംഗളൂരുവിലെത്തി പിടികൂടിയത്. ഇയാളില്‍നിന്ന് 55 ഗ്രാം എം.ഡി.എം.എ.യും പിടിച്ചെടുത്തു.
ദിവസങ്ങള്‍ക്ക് മുന്നെ എം.ഡി.എം.എ. മയക്കുമരുന്നുമായി രണ്ടുപേര്‍ കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായിരുന്നു. ഇവരെ ചോദ്യംചെയ്തതില്‍നിന്നാണ് ബാബാ ജോണിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. ബെംഗളൂരുവില്‍നിന്ന് എം.ഡി.എം.എ നിര്‍മ്മിച്ച് നല്‍കുന്നത് ബാബാ ജോണ്‍ ആണെന്നായിരുന്നു ഇവർ നൽകിയ മൊഴി.
കഴിഞ്ഞദിവസം രണ്ട് പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങിയ പൊലീസ്, ഇവര്‍ മുഖേന ബാബാ ജോണിനെ ഫോണില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് എം.ഡി.എം.എ. വാങ്ങാനെന്ന വ്യാജേന ബെംഗളൂരുവിലെത്തി ബാബാ ജോണിനെ പിടികൂടുകയായിരുന്നു.
ബാബാ ജോണ്‍ തെക്കേ ഇന്ത്യയില്‍
എം.ഡി.എം.എ. വിതരണം ചെയ്യുന്നവരില്‍ പ്രധാനിയാണെന്നാണ് പൊലീസ് നല്‍കുന്നവിവരം. ഇയാളില്‍നിന്ന് ആയിരത്തിലധികം ഇടപാടുകാരുടെ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ വിവരങ്ങളെല്ലാം പൊലീസ് സംഘം നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി)യ്ക്ക് കൈമാറും