ആഗോളതലത്തിൽ തന്നെ ശ്രദ്ധ നേടിയ യാത്രയായിരുന്നു മോദിയുടെ യുഎസ് സന്ദർശനവും, ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയും. മൂന്ന് ദിവസത്തെ യു. എസ് സന്ദർശനം പൂർത്തിയാക്കി രാജ്യതലസ്ഥാനത്ത് ഇന്നലെയാണ് പ്രധാനമന്ത്രി മടങ്ങിയെത്തിയത്. ഗംഭീര സ്വീകരണമാണ് ബി.ജെ.പി നേതാക്കളും പാർട്ടി പ്രവർത്തകരും ദില്ലിയിൽ അദ്ദേഹത്തിന് നൽകിയത്.
തുടർന്ന് കഴിഞ്ഞ ദിവസം അവസാനിച്ച മൂന്ന് ദിവസത്തെ യു.എസ് സന്ദർശനത്തിൽ പ്രസിഡന്റ് ജോ ബെെഡനുമായുള്ള കൂടിക്കാഴ്ച ഉൾപ്പെടെ 20തോളം യോഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നു. ഏകദേശം 65 മണിക്കൂറോളം യു.എസിലും ബാക്കി സമയം യാത്രയ്ക്കായുമാണ് അദ്ദേഹം ചെലവഴിച്ചത്. തിരക്കിട്ട ഷെഡ്യൂളുകളുമായി കളം നിറഞ്ഞ പ്രധാനമന്ത്രിക്ക് ദീർഘദൂര വിമാനയാത്രയുടെ ക്ഷീണത്തിനെതിരെ പോരാടാനും യോഗങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനും ചില രഹസ്യങ്ങൾ ഉളളതായി ചില ദേശീയ മാദ്ധ്യമ റിപ്പോർട്ടുകൾ പറയുന്നു.