കോട്ടയം: പാലാ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനി നിഥിന മോളുടെ(Nidhina Murder Update) കൊലപാതകത്തില്‍ പ്രതി അഭിഷേകിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. കേസിൽ കുറ്റപത്രം സമർപ്പിക്കൽ വേഗത്തിലാക്കുക തന്നെയായിരിക്കും പോലീസിൻറെ ലക്ഷ്യം.
തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോട്ടയം പാലാ സെന്റ് തോമസ് കോളജ് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി നിഥിനയെ സഹപാഠിയായ അഭിഷേക് ബൈജു കൊലപ്പെടുത്തിയത്.
പരീക്ഷ കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ അഭിഷേക് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ആസൂത്രിത കൊലപാതകമാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്.
അതേസമയം ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നെന്നാണ് കുട്ടിയുടെ അമ്മ പറഞ്ഞത്.ഫോണുമായി ബന്ധപ്പെട്ടും ഇടക്ക് തർക്കം ഉണ്ടായിരുന്നു. എന്നാൽ ഇത് പിന്നെ തിരികെ നൽകി. കൊലപാതകം നടന്ന അന്നും ഫോണുമായി ബന്ധപ്പെട്ട് പ്രശ്നം ഉണ്ടാവുകയും ഫോൺ തിരികെ കൊടുക്കാൻ അമ്മ അഭിഷേകിനോട് പറയുകയും ചെയ്യുകയായിരുന്നു എന്നും വനിതാ കമ്മീഷനോട് അമ്മ ബിന്ദു കഴിഞ്ഞ ദിവസം വ്യക്തമാക്കി.