Tuesday, May 21, 2024
spot_img

ടാബ് ശരിയാക്കാനെന്ന വ്യാജേന 13 കാരനെ വീട്ടിലേക്ക് വിളിപ്പിച്ച് അശ്ളീല വീഡിയോ കാട്ടി; പിന്മാറാൻ ശ്രമിച്ചപ്പോൾ ഉപദ്രവവും ലൈംഗീക പീഡനവും; തിരുവനന്തപുരത്ത് പെന്തകോസ്ത് പാസ്റ്റർ പിടിയിൽ

തിരുവനന്തപുരം: പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പെന്തകോസ്ത് പാസ്റ്റർ അറസ്റ്റിൽ. കാട്ടാക്കട, പൂവച്ചൽ കുറകോണം ആലയിൽ പെന്തക്കോസ്ത് പള്ളിയിലെ പാസ്റ്ററായ രവീന്ദ്രനാഥ്(59) ആണ് പിടിയിലായത്. വട്ടിയൂർക്കാവ് കുലശേഖരം സ്വദേശിയാണ്.

ആശുപത്രിയിൽ നിന്ന് വീട്ടിലേയ്ക്കുള്ള യാത്രാ മദ്ധ്യേയാണ് ഇയാൾ കുട്ടിയുമായി പരിചയത്തിലായത്. തന്റെ ടാബ് ശരിയാക്കാനെന്ന വ്യാജേന കുട്ടിയെ ഒപ്പം വിളിക്കുകയും ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്‌തു എന്നാണ് കേസ് ടാബിൽ അശ്ളീല വിഡിയോകൾ കണ്ട കുട്ടി പിന്മാറാൻ ശ്രമിച്ചെങ്കിലും ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് കുട്ടി ബന്ധുക്കളെ വിവരമറിയിക്കുകയും കാട്ടാക്കട പോലീസിൽ പരാതി നൽകുകയും ചെയ്‌തു. തുടർന്ന് അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്‌തു.

Related Articles

Latest Articles