Thursday, May 2, 2024
spot_img

ഗവർണർക്ക് മുന്നിൽ പിണറായി അടിയറവ് പറയും ,നിലപാട് മാറ്റാതെ ഗവർണർ|ARIF MUHAMED GHAN

ഒരിടവേളയ്ക്ക് ശേഷം സർക്കാർ- ഗവർണർ ഏറ്റുമുട്ടൽ വീണ്ടും ശക്തമാവുന്നു. ഒരു തരത്തിലും ഗവർണ്ണർ വിട്ടുവീഴച്ചക്ക് ഇല്ലന്ന് മനസിലായതോടെ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ കേരളം മാറ്റം വരുത്തിയിരിക്കുകയാണ് , ഭേദഗതി ചെയ്ത ഹർജിയിൽ നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണർ തീരുമാനം എടുക്കുന്നതിന് മാർഗരേഖ പുറത്തിറക്കണമെന്നും ആവശ്യപ്പെടുന്നു

ബില്ലിൽ ഒപ്പിടുന്നതിൽ സമയക്രമം അടക്കം നിശ്ചയിക്കണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം. ഭരണഘടനാപരമായ അധികാരങ്ങൾ വിനിയോഗിക്കുന്നതിൽ ഗവർണർക്ക് വീഴ്ച പറ്റിയെന്നു വിധിക്കണം എന്നും ആവശ്യമുണ്ട്. ഗവർണറുടെ പരിഗണനയിൽ ഇരിക്കുന്ന ബില്ലുകളിൽ അടിയന്തിരമായി തീരുമാനം എടുക്കാൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്നും സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു.

പരിഗണനയിലുള്ള ബില്ലുകളിൽ വേഗം തീരുമാനമെടുക്കാൻ നിർദ്ദേശിക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. ബില്ലുകൾ ഗവർണർ പരിഗണിക്കുന്നതിലും അവ അംഗീകരിക്കുന്നതിലും ഗവർണർ സമയക്രമമടക്കം വ്യക്തമാക്കി കൊണ്ടുള്ള മാനദണ്ഡം വേണമെന്ന നിലപാടിലാണ് സർക്കാർ. ഗവർണറുടെ പരിഗണനയിൽ ഇരിക്കുന്ന ബില്ലുകളിൽ അടിയന്തിരമായി തീരുമാനം എടുക്കാൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്നും സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. വ്യക്തമായി പഠിച്ചശേഷം മാത്രമേ ബില്ലുകളിൽ ഒപ്പുവെക്കൂവെന്നതാണ് ഗവർണറുടെ നിലപാട്.

ഭൂമി തരംമാറ്റ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ ലക്ഷ്യമിട്ടു നിയമസഭയിൽ അവതരിപ്പിച്ച ഭേദഗതി ബിൽ ഗവർണർ ഒപ്പിടാതെ വന്നതോടെ ഇതിനായി ആർഡിഒമാരുടെ നേതൃത്വത്തിൽ പ്രത്യേക അദാലത്തുകൾ നടത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. നെൽവയൽ തണ്ണീർത്തട സംരക്ഷണ 2023 ബില്ലിൽ മൂന്നു മാസം കഴിഞ്ഞിട്ടും ഗവർണർ ഒപ്പിടാതെ വന്നതാണ് സർക്കാരിനെ വലച്ചത്. ഈ സാഹചര്യത്തിലാണ് ബില്ലിൽ ഒപ്പിടുന്നതിൽ സമയക്രമം സർക്കാർ തേടുന്നത്.

ഇതിനായി നിലവിലെ ഹർജിയിൽ ഭേദഗതി അപേക്ഷ നൽകാൻ കേരളത്തിന് സുപ്രീം കോടതി അനുമതി നൽകിയിരുന്നു. എന്നാൽ, മാർഗരേഖ പുറത്തിറക്കുന്നതിനെ കേന്ദ്രം ശക്തമായി എതിർക്കുമെന്നാണ് സൂചന. ഭരണഘടനയുടെ 200ാം അനുഛേദ പ്രകാരം, നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർക്കു കൈമാറണം. ഗവർണർ അതിൽ ഒപ്പുവയ്ക്കുമ്പോൾ മാത്രമാണു നിയമമായി മാറുന്നത്. എതിർപ്പുണ്ടെങ്കിൽ ഗവർണർക്ക് അവ സർക്കാരിനു തിരിച്ചയയ്ക്കാം. അല്ലെങ്കിൽ കേന്ദ്രത്തിനു കൈമാറാം. ഇക്കാര്യങ്ങൾ എത്രയും വേഗമുണ്ടാകണമെന്നാണു ഭരണഘടനയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ, ഇതിനു സമയക്രമം നിശ്ചയിച്ചിട്ടില്ല. പക്ഷെ സർക്കാരിന്റെ ഇ മുട്ടാപോക്ക് ന്യായങ്ങൾ കോടതിക്ക് മുന്നി ചിലവാകുമോ എന്ന് കാണാം

Related Articles

Latest Articles