ദില്ലി: കല്യാണ്‍ സിങ്ങിന്റെ മരണത്തില്‍ വാക്കുകളാല്‍ പ്രകടിപ്പിക്കാനാവുന്നതിന് അപ്പുറം ദുഃഖിതനാണെന്ന് പ്രധാനമന്ത്രി. രാജ്യതന്ത്രജ്ഞനും മികച്ച ഭരണാധികാരിയും മഹാനായ മനുഷ്യനുമായിരുന്നു കല്യാണ്‍ സിങ്ങെന്നും ഉത്തര്‍ പ്രദേശിന്റെ വികസനത്തില്‍ മറക്കാനാകാത്ത സംഭാവന നല്‍കിയിരുന്നെന്നും മോദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കല്യാണ്‍ സിങ്ങിന്റെ മകന്‍ രാജ് വീറിനോട് സംസാരിച്ചതായും അനുശോചനം അറിയിച്ചതായും മോദി പറഞ്ഞു. അതേസമയം കല്യാൺ സിങ്ങിന്റെ സംസ്‌കാരം നാളെ നടക്കും.കല്യാൺ സിങ്ങിന്റെ അന്ത്യകർമങ്ങൾ നാളെ വൈകുന്നേരം നരോറയിലെ ഗംഗയുടെ തീരത്ത് നടക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
രക്തത്തിലെ അണുബാധയെത്തുടർന്നും ഓർമ്മക്കുറവിനെത്തുടർന്നും ജുലൈ നാലിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വെച്ചാണ് അന്ത്യം. കേന്ദ്രമന്ത്രിമാർ അടക്കം അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. കല്യാൺ സിങ്ങിന്റെ ആരോഗ്യം മോശമായതിനെത്തുടർന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അദ്ദേഹത്തെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.
1991 ലാണ് കല്യാൺ സിങ് ആദ്യമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. 2014-ൽ രാജസ്ഥാൻ ഗവർണറായിരുന്നു. 1999 ൽ ബിജെപി വിട്ടു. 2004 ൽ വീണ്ടും ബിജെപിയിലേക്ക്. ആ വർഷം ബിജെപി ടിക്കറ്റിൽ ബുലന്ദേശ്വറിൽ നിന്നും ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ചു. 2009 ൽ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വീണ്ടും പാർട്ടിവിട്ടു. 2019 ൽ തിരികെ പാർട്ടിയിലെത്തി.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona