ഉത്തർപ്രദേശ് : ഗർഭിണിയായ യുവതിയുടെ വയറ്റിൽ വെടിയേറ്റു. വയലിൽ ജോലി ചെയ്യുകയായിരുന്നു യുവതി പെട്ടന്ന് വേട്ടക്കാർ ഉതിർത്ത വെടിയുണ്ട അബദ്ധത്തിൽ കൊള്ളുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗർഭിണിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വന്ദന എന്ന 30 വയസ്സുകാരിക്കാണ്
വെടിയേറ്റത്
മാനിനെ വേട്ടയാടാൻ എത്തിയ രണ്ട് പേരാണ് വെടിവച്ചതെന്ന് വന്ദനയുടെ ഭർത്താവ് ഭൂപേന്ദ്ര സിംഗ് രജ്പുത് പറയുന്നു. വെടിവെക്കുമ്പോൾ താനും ഭാര്യയോടൊപ്പം ജോലി ചെയ്യുകയായിരുന്നെന്ന് അയാൾ പറഞ്ഞു. . ഗുരുതരമായി പരിക്കേറ്റ വന്ദനയെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്കും പിന്നീട് ഝാൻസിയിലെ ജില്ലാ ആശുപത്രിയിലേക്കും മാറ്റി. വെടിവച്ച ശേഷം രണ്ടുപേരും ഓടി രക്ഷപെട്ടതായും ഭൂപേന്ദ്ര സിംഗ് പറഞ്ഞു. വന്ദനയുടെയും ഗർഭസ്ഥ ശിശുവിന്റെയും നില അതീവഗുരുതരമാണ് . പ്രതികൾക്കെതിരെ കേസെടുതെന്നും അവരെ ഉടനെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.