രാജ്യത്തെ നടുക്കിയ അപ്രതീക്ഷിത സുരക്ഷാവീഴ്ചയാണ് ഇന്ന് പാര്‍ലമെന്റില്‍ അരങ്ങേറിയത്. ശൂന്യവേള നടക്കുന്നതിനിടെയാണ് പൊടുന്നനെ രണ്ടുപേര്‍ സന്ദര്‍ശക ഗാലറിയില്‍നിന്ന് താഴേക്ക് ചാടി പ്രതിഷേധിച്ചപ്പോൾ ഒരു യുവതി ഉൾപ്പെടെ രണ്ട് പേർ പുറത്താണ് പ്രതിഷേധിച്ചത്. ഒരു സംഘടനകളുമായി തങ്ങൾക്ക് ബന്ധമില്ലെന്നും കർഷക പ്രശ്നങ്ങളും തൊഴിലില്ലായ്‌മയും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധിച്ചതെന്നും പോലീസ് പിടികൂടി കൊണ്ട് പോകവേ പ്രതികളിലൊരാളായ നീലം എന്ന യുവതി മാധ്യമങ്ങളോട് പറഞ്ഞു . അതെ സമയം രണ്ട് സംഘങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്നതിൽ സ്ഥിരീകരണമില്ല. സമാന മുദ്രാവാക്യങ്ങളാണ് ഇവർ വിളിച്ചത്.
സന്ദര്‍ശക ഗാലറിയില്‍നിന്ന് താഴേക്കുചാടിയ രണ്ടുപേര്‍ എംപിമാരുടെ ഇരിപ്പിടങ്ങള്‍ക്കു മേലേകൂടി ഓടുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. ശേഷം ഇവര്‍ ധരിച്ചിരുന്ന ഷൂസിനുള്ളില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന സ്പ്രേ എടുത്ത് പ്രയോഗിക്കുകയായിരുന്നു. മഞ്ഞനിറത്തിലുള്ള പുക കൊണ്ട് അന്തരീക്ഷം നിറഞ്ഞു.അക്രമം നടത്തിയവരില്‍ ഒരാളെ എം.പിമാര്‍ തന്നെയാണ് പിടികൂടിയത്. സംഭവത്തിൽ ആർക്കും പരിക്കില്ല. പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിലാണ് അപ്രതീക്ഷിതമായ സുരക്ഷാവീഴ്ച ഉണ്ടായത്. സംഭവം വിശദമായി അന്വേഷിക്കുമെന്ന് സ്പീക്കർ വ്യക്തമാക്കി