മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ ബ്രസീൽ താരം വിനീഷ്യസ് ജൂനിയര്‍ വംശീയാധിക്ഷേപത്തിന് ഇരയായ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ലാ ലിഗ അധികൃതര്‍.
ഇന്നലെ ലാ ലിഗയില്‍ വലന്‍സിയയും റയല്‍ മാഡ്രിഡും തമ്മില്‍ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. വലന്‍സിയയുടെ ഹോം ഗ്രൗണ്ടായ മെസ്റ്റാല്ല സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെയാണ് വിനീഷ്യസ് ജൂനിയറിന് നേരേ കാണികളില്‍ നിന്ന് വംശീയാധിക്ഷേപമുണ്ടായത്. ഗാലറിയിലെ ഒരു വശത്തിരുന്നവർ താരത്തെ തുടര്‍ച്ചയായി കുരങ്ങനെന്ന് വിളിച്ച് അധിക്ഷേപിക്കുകയായിരുന്നു.
ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി മത്സരത്തിന്റെ ലഭ്യമായ എല്ലാം ചിത്രങ്ങളും നല്‍കാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് ലാ ലിഗ ഇന്നിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. അന്വേഷണത്തില്‍ കുറ്റകൃത്യം തെളിഞ്ഞാല്‍ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പരിശോധിക്കും.
സംഭവത്തില്‍ അറ്റോര്‍ണി ജനറലിന് റയല്‍ മാഡ്രിഡ് പരാതി നല്‍കിയിട്ടുണ്ട്.