സംസ്ഥാനത്ത് പിൻവാതിൽ നിയമന മേളയാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.അനധികൃത നിയമനങ്ങൾ അക്കമിട്ട് നിരത്തിയായിരുന്നു ഐശ്വര്യ കേരള യാത്രയ്‌ക്കിടെ പ്രതിപക്ഷനേതാവിന്റെ വാർത്താസമ്മേളനം. കണ്ണൂർ സർവകലാശാലയിൽ എ എൻ ഷംസീർ എം എൽ എയുടെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി.പിന്നീട് കോഴിക്കോട് സർവകലാശാലയിൽ നിയമനം നേടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കോലിയക്കോട് കൃഷ്‌ണൻ നായരുടെ സഹോദരി പുത്രന്റെ നിയമന വിവാദവും ഈ സർക്കാരിന്റെ കാലത്താണ് നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സാധ്യതയില്ലെന്ന് കണ്ടുകൊണ്ടാണ് പച്ചയായ വര്‍ഗീയത ആളിക്കത്തിക്കാന്‍,സിപിഎം ശ്രമിക്കുന്നത്.നാല് വോട്ടിന് വേണ്ടി ഏത് വര്‍ഗീയ വികാരവും ഇളക്കി വിടാന്‍ മടിയില്ലാത്ത പാര്‍ട്ടിയാണ് സിപിഎം എന്ന് ഈ പ്രചരണങ്ങള്‍ വ്യക്തമാക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.