വടകര: പാർട്ടി പ്രവർത്തകയായ യുവതിയെ പീഡിപ്പിച്ച രണ്ടു സിപിഎം നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. സിപിഎം മുളിയേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പുല്ലുള്ള പറമ്പത്ത് ബാബുരാജ്, ഡിവൈഎഫ്ഐ പതിയാരക്കര മേഖല സെക്രട്ടറി ടി.പി.ലീജീഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇവരെ രണ്ടു പേരെയും പാർട്ടിയിൽ നിന്ന് പുറത്തക്കിയെന്ന് വടകര ഏരിയ സെക്രട്ടറി അറിയിച്ചു. യുവതി കോഴിക്കോട് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമാണ് യുവതി.
ഭർത്താവും 2 മക്കളുമുള്ള യുവതിയാണ് പരാതിക്കാരി മൂന്നു മാസം മുൻപ് ബാബുരാജ് വീടിന്റെ വാതിൽ തകർത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നു പരാതിയിൽ പറയുന്നു. അതിനു ശേഷം പല പ്രാവശ്യം ഭർത്താവിനെയും നാട്ടുകാരെയും അറിയിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയും ബലാത്സംഗം ചെയ്തു. പിന്നീട് തനിക്കു വഴങ്ങിയില്ലെങ്കിൽ ഇക്കാര്യങ്ങൾ പുറത്താക്കാക്കുമെന്നു പറഞ്ഞ് ലിജീഷും ബലാത്സംഗം ചെയ്തെന്നാണ് പരാതി. തനിക്ക് സംരക്ഷണം നൽകണമെന്നും പ്രതികൾക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് വടകര പൊലീസ് ഇൻസ്പെക്ടർക്ക് യുവതി പരാതി നൽകിയത്. തുടർന്നാണ് ബലാത്സംഗം, അതിക്രമിച്ചു കടക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവ ചുമത്തി പോലീസ് കേസെടുത്തത്.