കണ്ണൂര്‍: ഐ എന്‍ ടി യു സിയെ തകർക്കാൻ ബി ജെ പി ശ്രമമെന്ന് സംസ്ഥാന പ്രസിഡന്റ് ആര് ചന്ദ്രശേഖരന്. ഐ.എൻ.ടി.യു.സിയെ തകർക്കാൻ ബി.ജെ.പിയിൽനിന്ന് അച്ചാരം വാങ്ങി പ്രവർത്തിക്കുന്നവരാണ് ഐ.എന്‍.ടി.യു.സി ഭാരവാഹികളെന്നുപറഞ്ഞ് ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്നത്.
സംഘടനയുടെ ദേശീയ ഭാരവാഹിയാണെന്നു പറഞ്ഞ് പുറപ്പെട്ട സുന്ദരയ്യയ്ക്കും കേരളത്തിലെ ഭാരവാഹിയാണെന്നുപറഞ്ഞു നടക്കുന്ന രഘുനാഥിനും ഐ.എൻ.ടി.യു.സിയുമായി യാതൊരു ബന്ധവുമില്ല. ഇവർ മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണത്തിനെതിരേ കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും പരാതി നൽകിയതായി വാര്‍ത്താസമ്മേളനത്തില്‍ ആര് ചന്ദ്രശേഖരന് പറഞ്ഞു.ഐഎൻടിയുസിയെ ശിഥിലമാക്കാൻ ബിജെപി ഇറക്കിയവരാണ് ഇവരെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് കൂട്ടിച്ചേർത്തു.

