റിയാദ് : സൗദി സൂപ്പർ കപ്പിലെ അൽ നാസറിന്റെ തോല്‍വിക്കു ശേഷം മുഖ്യ എതിരാളി ലയണൽ മെസ്സിയുടെ പേരിൽ ചാന്ത് മുഴക്കി ക്രിസ്റ്റ്യാനോ റൊണാൾഡോയെ കളിയാക്കി ആരാധകർ. റൊണാൾഡോ നയിച്ച അൽ നസർ അൽ ഇതിഹാദിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണു തോൽവി വഴങ്ങിയത്.
മത്സരശേഷം മുടന്തിയാണ് റൊണാൾഡോ ഗ്രൗണ്ട് വിട്ടത്. പരിക്കേറ്റ താരം അടുത്ത മത്സരങ്ങളിൽ പ്ലേയിങ് ഇലവനിൽ ഉണ്ടാകുമോയെന്ന കാര്യത്തിലും സ്ഥിരീകരണമില്ല . ഇന്നലത്തെ മത്സരത്തിൽ ഗോള്‍ നേടാൻ റൊണാൾഡോയ്ക്കു സാധിച്ചിരുന്നില്ല.
റൊമാരിഞ്ഞോ (15–ാം മിനിറ്റ്), അബ്ദെറസാഖ് ഹംദല്ല (43), മുഹമ്മദ് അൽ ഷൻകീറ്റി (93) എന്നിവരുടെ ഗോളുകളിലൂടെയാണ് അൽ ഇതിഹാദ് മത്സരം സ്വന്തമാക്കിയത്. 67–ാം മിനിറ്റിൽ ബ്രസീലിയൻ താരം ടലിസ്കയാണ് അൽ നസറിനായി ആശ്വാസ ഗോൾ കണ്ടെത്തിയത്. സൗദി പ്രോ ലീഗിലെ ആദ്യ മത്സരത്തിലും ഗോള്‍ കണ്ടെത്തുന്നതിൽ റൊണാൾഡോ പരാജയപ്പെട്ടിരുന്നു.