Saturday, April 27, 2024
spot_img

റഷ്യയുടെ പരമോന്നത സിവിലിയന്‍ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്

മോസ്കോ: റഷ്യയുടെ പരമോന്നത സിവിലിയന്‍ പുരസ്കാരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ഹനായി . ഓഡര്‍ ഓഫ് സെന്‍റ് ആന്‍ഡ്രു പുരസ്കാരത്തിനാണ് മോദി അര്‍ഹനായത്.

ഇന്ത്യ-റഷ്യ ബന്ധം മെച്ചപ്പെടുത്താന്‍ സ്വീകരിച്ച നടപടിക്കാണ് പുരസ്കാരം. റഷ്യ സ്വന്തം രാജ്യത്തെയും ഇതര രാജ്യങ്ങളിലെയും പൗരന്‍മാര്‍ക്ക് നല്‍കുന്ന പരമോന്നത സിവിലിയന്‍ പുരസ്കാരമാണ് ഓഡര്‍ ഓഫ് സെന്‍റ് ആന്‍ഡ്രൂ. റഷ്യ രാജഭരണത്തിന് കീഴിലായിരുന്ന കാലത്ത് 1698-ലാണ് ഈ സിവിലിയന്‍ പുരസ്കാരം പ്രഖ്യാപിച്ചത്. സോവിയറ്റ് ഭരണകാലത്ത് ഈ പുരസ്കാരം നിരോധിക്കപ്പെട്ടിരുന്നു.

എന്നാല്‍ സോവിയറ്റ് ഭരണം വീണതിന് ശേഷം ഈ പുരസ്കാരം തിരികെ കൊണ്ടുവരികയായിരുന്നു.റഷ്യന്‍ പ്രസിഡന്‍റ് വ്‍ളാദിമിര്‍ പുടിനാണ് ഈ പുരസ്കാരം നല്‍കാനുള്ള ഉത്തരവില്‍ ഒപ്പു വച്ചിരിക്കുന്നത്. എന്നാണ് ഈ പുരസ്കാരം മോദിക്ക് നല്‍കുക എന്ന കാര്യം വ്യക്തമല്ല.

Related Articles

Latest Articles