കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബ്രിട്ടനിൽ നിന്നെത്തിയ റഷ്യൻ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒമിക്രോൺ വകഭേദമാണോ എന്നറിയാൻ സാ൦പിൾ ജനിതക ശ്രേണി പരിശോധനയ്ക്ക് അയച്ചു. ഇദ്ദേഹത്തെ അമ്പലമുകൾ സർക്കാർ കൊവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റഷ്യൻ സ്വദേശിയാണ്.
അതേസമയം, ഒമിക്രോൺ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ മാർഗ്ഗനിർദ്ദേശം നടപ്പാക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തി കേരളം. വിദേശത്ത് നിന്ന് കേരളത്തിലെത്തിയവരെ യാത്രികരെ യഥാസമയം നിരീക്ഷിക്കാനായില്ല. നവംബർ 29ന് റഷ്യയിൽ നിന്നെത്തിയവരിൽ ഒരാൾക്ക് കോവിഡ് സ്ഥീരീകരിച്ചിട്ടും കൂടെ യാത്ര ചെയ്ത മറ്റുള്ളവരെ പൂർണമായും നിരീക്ഷണത്തിലാക്കുന്നത് വൈകി. സംഘത്തിൽ ഏറ്റവും കൂടുതൽ പേർ വിമാനമിറങ്ങിയ എറണാകുളത്താണ് പലരും പരിശോധന പോലുമില്ലാതെ കടന്നുപോയത്. ഇക്കാര്യത്തിൽ യാത്രാസംഘത്തിൽ ഒപ്പമുണ്ടായിരുന്നയാൾ തന്നെ പരാതി നൽകിയെങ്കിലും ഇടപെടലുണ്ടായില്ല. കോവിഡ് പോസിറ്റിവായ ആളുടെ സാംപിൾ ഇന്നലെ മാത്രമാണ് ജനിതക പരിശോധനയ്ക്ക് അയച്ചത്.