ഞായറാഴ്ച മുതൽ ശബരിമലയിൽ 5000 പേർക്ക് ദർശനം നടത്താൻ അനുമതി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.
അതെസമയം ദർശനത്തിനെത്തുന്ന എല്ലാവർക്കും ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കി.എന്നാൽ കോടതി വിധിപ്പകർപ്പ് ലഭിച്ചശേഷം മാത്രമാകും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുകയെന്നും കൊവിഡ് വ്യാപന സാധ്യതകളെ കണക്കിലെടുത്ത് ശബരിമലയിലെ ജീവനക്കാരുടെ എണ്ണത്തിൽ കുറവുവരുത്താൻ തീരുമാനമെടുത്തതായും ദേവസ്വം ബോർഡ് തീരുമാനമെടുത്തു.