കൊച്ചി: അഭിഭാഷക ചമഞ്ഞ് കോടതിയെയും ജനങ്ങളെയും പറ്റിച്ച സെസി സേവ്യര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരേ ചുമത്തിയ വഞ്ചനാക്കുറ്റമടക്കം നിലനില്‍ക്കില്ലെന്ന വാദവുമായാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. സെസിയുടെ ഹര്‍ജി ഉടന്‍ പരിഗണിച്ചേക്കും.
കേസില്‍ പോലീസിനും കോടതിയില്‍ നിലപാട് അറിയിക്കേണ്ടതായിവരും. നേരത്തെ ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സെസി സേവ്യര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ജാമ്യം കിട്ടില്ലെന്നറിഞ്ഞതോടെ മുങ്ങുകയായിരുന്നു.
പരീക്ഷ ജയിക്കാതെ അഭിഭാഷകയായി പ്രവർത്തിക്കുന്നെന്ന സംശയത്തെ തുടർന്ന് ആലപ്പുഴ ബാർ അസോസിയേഷൻ നേരത്തെ ഇവർക്ക് നോട്ടീസ് നൽകിയിരുന്നു. മതിയായ യോഗ്യത ഇല്ലാതെ ഇവർ രണ്ടരവർഷം കോടതിയിൽ പ്രാക്ടീസ് ചെയ്യുകയും ബാർ അസോസിയേഷൻ ഇലക്ഷനിൽ മത്സരിച്ചു വിജയിക്കുകയും ചെയ്തിരുന്നു.
ഇവർ നൽകിയ നമ്പറിൽ ഇങ്ങനെ ഒരു പേരുകാരി ബാർ കൗണ്‍സിലിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നു ബോധ്യപ്പെട്ടതിനെ തുടർന്നാണ് നോട്ടീസ് നൽകിയിരുന്നത്. ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചു വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ലൈബ്രറിയുടെ ചുമതല വഹിക്കുകയും ചെയ്തിരുന്നു. ആലപ്പുഴയിലെ മിക്ക കോടതികളിലും ഇവർ പ്രാക്ടീസ് ചെയ്തിട്ടുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona