തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം ഒക്‌ടോബര്‍ 4 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ സർക്കാർ തീരുമാനിച്ചു. പൂര്‍ണമായും നിയമനിര്‍മാണങ്ങള്‍ മാത്രമാണ് സമ്മേളനത്തില്‍ പരിഗണിക്കുക. ഒക്‌ടോബര്‍ നാല് മുതല്‍ നവംബര്‍ 12 വരെയാണ് പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം ചേരുന്നത്.
47 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകളാണ് പരിഗണിക്കപ്പെടാനുള്ളത്. 44 ഓര്‍ഡിനന്‍സുകള്‍ ഒന്നാം പിണറായി സര്‍ക്കാരിന്റേതും, രണ്ടാം പിണറായി സര്‍ക്കാരിന്റെ മൂന്ന് ഓര്‍ഡിനന്‍സുകളും ആണ് മന്ത്രിസഭ അംഗീകരിച്ചത്. ഈ സഭാസമ്മേളനത്തില്‍ ഈ സഭാസമ്മേളനത്തില്‍ പാസാക്കിയെടുക്കുകയാണ് സർക്കാർ ലക്ഷ്യം.
അതേസമയം മുന്‍ ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ വേണു രാജാമണിയെ ഡൽഹിയിൽ കേരള സർക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു. നിയമനം മന്ത്രിസഭ അംഗീകരിച്ചതായി ചീറ് സെക്രട്ടറി അറിയിച്ചു. 1986 ബാച്ച് റിട്ടയേര്‍ഡ് ഇന്ത്യന്‍ വിദേശകാര്യ സര്‍വ്വീസ് ഉദ്യോഗസ്ഥനാണ് വേണു രാജാമണി. നേരത്തെ മുന്‍ എംപിയും സിപിഎം നേതാവുമായ എ സമ്പത്തായിരുന്നു ഈ പദവി വഹിച്ചിരുന്നത്.