പത്തനംതിട്ട: പത്തനംതിട്ടയിൽ സേവാഭാരതി പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ച് എസ്എഫ്ഐ ജില്ലാ ഭാരവാഹികൾ.പത്തനംതിട്ട ജെ മാർട്ട് പെട്രോൾ പമ്പിലാണ് അക്രമം നടന്നത്. പമ്പിൽ പെട്രോൾ അടിക്കാൻ സേവാഭാരതിയുടെ ആംബുലൻസുമായി എത്തിയ സേവാഭാരതിയുടെ പ്രവർത്തകനാണ് കുട്ടിസഖാക്കളുടെ മർദ്ദനമേറ്റത്. പരിക്കേറ്റ യുവാവ് ഇപ്പോൾ ആശുപത്രിയിലാണ്. കഴിഞ്ഞ ദിവസമാണ് അക്രമം നടന്നത്.
കലോത്സവവേദിയിൽ നിന്നെത്തിയ ജില്ലാ ഭാരവാഹികളായ സച്ചിൻ, അമൽ, അജിൻ എന്നിവരാണ് അകാരണമായി യുവാവിനെ മർദ്ദിച്ചത്.
ഇവർ മദ്യപിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പമ്പിലെത്തുമ്പോൾ സേവാഭാരതിയുടെ ആംബുലൻസ് കാണുകയും തുടർന്ന് സേവാഭാരതിയുടെ പ്രവർത്തകനെ പമ്പിലിട്ട് മർദ്ദിക്കുകയുമായിരുന്നു. അതേസമയം എംജി കലോത്സവത്തിനോടനുബന്ധിച്ച് ജില്ലയിൽ വിദ്യാർത്ഥിരാഷ്ട്രീയ പ്രവർത്തകർ ഏറ്റുമുട്ടുകയാണ്.
കലോത്സവസമാപനദിവസമായ ഇന്ന് എബിവിപി ജില്ലാകമ്മിറ്റി അംഗമായ അമർനാഥിനെ എസ്എഫ്ഐ ജില്ലാ നേതാവ് സച്ചിൻ ആക്രമിച്ചു. എന്നാൽ സച്ചിനെതിരെ അമർനാഥ് പോലീസിൽ പരാതി നൽകി.