തിരുവനന്തപുരം: നിയമസഭ തല്ലിതകര്‍ത്ത മന്ത്രി വി.ശിവന്‍കുട്ടി കേന്ദ്രമന്ത്രി വി.മുരളീധരനെ അവഹേളിക്കുന്നത് അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. പൊതുമുതൽ നശിപ്പിച്ച കേസിൽ നിന്നും രക്ഷപ്പെടാൻ പണം ഉപയോഗിച്ച് കേസ് നടത്തിയ ശിവന്‍കുട്ടിക്ക് മുരളീധരനെ അപമാനിക്കാന്‍ എന്ത് യോഗ്യതയാണുള്ളത്. വികസനം എന്നാല്‍ പിണറായി വിജയനും ശിവന്‍കുട്ടിക്കും കീശ വീര്‍പ്പിക്കാനുള്ള ഉപാധികളൊന്നുമല്ല.
കോടിക്കണക്കിന് രൂപയുടെ അഴിമതി ലക്ഷ്യമിട്ട് ആയിരങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഇടതുസര്‍ക്കാരിന്റെ നീക്കത്തെ പ്രതിരോധിക്കുന്നതാണ് വി.മുരളീധരനെതിരെയുള്ള അസഹിഷ്ണുതയ്ക്ക് കാരണം. വാചക കസര്‍ത്തും ഗുണ്ടായിസവുമാണ് വി ശിവൻകുട്ടിയുടെ കൈമുതല്‍.
യുക്രൈനിൽ കുടുങ്ങിയ ആയിരക്കണക്കിന് മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ നേതൃത്വം നല്‍കിയത് വി.മുരളീധരനായിരുന്നു. കൊവിഡ് കാലത്ത് വന്ദേഭാരത് മിഷനിലൂടെ വിദേശ രാജ്യങ്ങളില്‍ നിന്നും മലയാളികളെ സുരക്ഷിതരായി തിരിച്ചെത്തിച്ചതും വിദേശകാര്യ സഹമന്ത്രിയായിരുന്നു. ഇത്തരം അവസരങ്ങളിലെല്ലാം അനങ്ങാതിരുന്ന കേരള സര്‍ക്കാരിലെ മന്ത്രിമാര്‍ വി.മുരളീധരനെതിരെ പറഞ്ഞാല്‍ ജനം അംഗീകരിക്കില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.