ഐറിസ്: ഫുടബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിൽ വെടിവെപ്പ്.കൂടാതെ മെസ്സിക്ക് ഭീഷണി സന്ദേശവും.വെടിവെപ്പിന് ശേഷം കൈപ്പടയിൽ എഴുതിയ ഭീഷണി സന്ദേശം സൂപ്പർമാർക്കറ്റിൽ ഉപേക്ഷിച്ചാണ് അക്രമികൾ മുങ്ങിയത്.പുലർച്ചെ മൂന്നിന് രണ്ട് പേർ മോട്ടോർ ബൈക്കിൽ വരുന്നത് കണ്ടതായി ദൃക്‌സാക്ഷി സ്ഥിരീകരിച്ചു. സൂപ്പർമാർക്കറ്റിന്റെ സമീപത്തുനിന്ന് 14 ബുള്ളറ്റുകളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
കുറിപ്പിലെ സന്ദേശം ഭീഷണിയല്ലെന്നും പകരം ശ്രദ്ധ ആകർഷിക്കാനുള്ള അക്രമികളുടെ ശ്രമമാണെന്നും പോലീസ് പറഞ്ഞു. വീഡിയോ ദൃശ്യങ്ങളും മറ്റ് തെളിവുകളും പോലീസിന് ലഭിച്ചെന്നും ഉടൻ പ്രതികളെ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി. ആ സമയത്ത് പരിസരത്ത് ആരുമില്ലാതിരുന്നതിനാൽ ആർക്കും പരിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി.അതേസമയം, അക്രത്തിന് ശേഷം മെസിയുടെ കുടുംബം ആശങ്കയിലാണെന്നും ആദ്യമായാണ് ഇത്തരമൊരു സംഭവമുണ്ടാകുന്നതെന്നും കേസിന്റെ ചുമതലയുള്ള പ്രോസിക്യൂട്ടർ ഫെഡറിക്കോ റെബോള മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.