Saturday, May 18, 2024
spot_img

പാർട്ടിക്ക് കഞ്ചാവ് വലിക്കാൻ കാമുകി പെൺകുട്ടികളെ എത്തിച്ചു; വിദ്യാർത്ഥിനിയെ ക്രൂരമായി മർദ്ദിച്ച്‌ കാമുകൻ

ചെന്നൈ: കൂടെയിരുന്ന് കഞ്ചാവ് വലിക്കാൻ പെൺകുട്ടികളെ എത്തിച്ചുകൊടുത്ത കോളേജ് വിദ്യാർത്ഥിനിയെ കാമുകൻ ക്രൂരമായി മർദ്ദിച്ചു. വിദ്യാര്‍ഥിനിയുടെ തല കാമുകന്‍ തല്ലിപ്പൊളിച്ചു. ​ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് കന്യാകുമാരിയിലെ കുളച്ചിലിലാണ് സംഭവം. വിദ്യാർത്ഥിനിയുടെ താമസ സ്ഥലത്തു നടന്ന പാര്‍ട്ടിക്കിടെയാണ് കാമുകന്റെ ക്രൂരമായ ആക്രമണമുണ്ടായത്. പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ആക്രമണ വിവരം പുറത്തറിയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

അജിന്‍ എന്ന യുവാവുമായി നാഗര്‍കോവില്‍ സ്വദേശിനിയായ വിദ്യാര്‍ഥിനി പ്രണയത്തിലായിരുന്നു. എന്നാൽ സമീപകാലത്ത് പെൺകുട്ടി കഞ്ചാവ് ഉപയോ​ഗം തുടങ്ങി. ഇതിനെ കാമുകനായ അജിൻ എതിർത്തു. മാത്രമല്ല , ആണും പെണ്ണും ഒന്നിച്ചിരുന്നു കഞ്ചാവ് വലിക്കുന്ന പാര്‍ട്ടികളിലായിരുന്നു പെൺകുട്ടിക്ക് താല്‍പര്യം. ഇത്തരം പാർട്ടികളിൽ പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും പതിവാണ്. ലഹരിപ്പാർ‌ട്ടികളിൽ‌ പങ്കെടുക്കാൻ മറ്റു വിദ്യാർഥിനികളെ എത്തിച്ചിരുന്നത് ഈ പെൺകുട്ടിയാണെന്നാരോപിച്ചാണ് കാമുകൻ ആക്രമണമഴിച്ചുവിട്ടത്. പെണ്‍കുട്ടിയുടെ സഹപാഠിയായ വി​ദ്യാർഥിയാണ് പാര്‍ട്ടിയുടെ രഹസ്യം വെളിപ്പെടുത്തിയത്.

പെണ്‍കുട്ടിയുടെ താമസസ്ഥലത്ത് പാര്‍ട്ടി നടത്താൻ വ്യാഴാഴ്ചയാണ് തീരുമാനിച്ചത്. ഇത് അജിന്‍ അറിയുകയും എതിർക്കുകയും ചെയ്തെങ്കിലും പെൺ‌കുട്ടി പിന്മാറിയില്ല. ലഹരിപ്പാർട്ടി നടക്കുന്നതിനിടെ പുലര്‍ച്ചെ മതില്‍ചാടി പെണ്‍കുട്ടിയുടെ എത്തിയ അജിന്‍ എല്ലാവരെയും ആക്രമിക്കുകയായിരുന്നു. പാർട്ടിക്കെത്തിയ യുവാക്കളെയും പെൺകുട്ടികളെയും അടിച്ചോടിച്ചു. യുവാവിനെ എതിർക്കാൻ ശ്രമിച്ച പെണ്‍കുട്ടിയുടെ തല അടിച്ചുപൊട്ടിച്ചു. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിച്ചതിന് ശേഷം ഒളിവില്‍പോയ അജിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Previous article
ലഹരിമരുന്ന് വള്ളത്തിൽ കലക്കി പശുവിനെ മയക്കി അറുത്തു കൊന്നു ; 3 അംഗ സംഘത്തെ സാഹസികമായി കീഴ്‌പ്പെടുത്തി കസ്റ്റഡിയിലിയെടുത്ത് പോലീസ് ; പോലീസും പ്രതികളും തമ്മിൽ പരസ്പരം വെടി ഉതിർക്കുന്ന സാഹചര്യം ഉണ്ടായി ന്യൂഡൽഹി: ലഹരി മരുന്ന് വെള്ളത്തിൽ കലക്കി നൽകിയ ശേഷം പശുവിനെ അറുത്ത് കൊലപ്പെടുത്തിയ മൂന്ന് പേരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു . ഇവർ സംഘം ചേർന്ന് ഇതിനു മുമ്പും പശുക്കളെ കശാപ്പ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. അമൻ ഉർ റഹ്മാൻ, ഉസ്മാൻ , ഏറ്റി ആലം എന്നി മൂവർ സംഘം പശുക്കളെ അനധികൃതമായി കടത്തി കൊണ്ട് പോവുകയും ആളൊഴിഞ്ഞ പ്രദേശത്തു വെച്ച് അറുക്കുകയും ചെയ്യുകയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് തിരച്ചിൽ നടത്തിയത്. ഇവർ നിരവധി അക്രമ സംഭവങ്ങളിൽ പ്രതികളാണെന്നും മയക്കു മരുന്ന് മാഫിയകളുമായി അടുത്ത് ബന്ധം പുലർത്തുന്നവരാണെന്നും പോലീസ് പറഞ്ഞു. ഡൽഹി നോർത്ത് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ നവീന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പോലീസും പ്രതികളും തമ്മിൽ പരസ്പരം വെടി ഉതിർക്കുന്ന സാഹചര്യം ഉണ്ടായി എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വളരെ സാഹസികമായാണ് ഡൽഹി പോലീസ് പ്രതികളെ കീഴ്‌പ്പെടുത്തിയത്. പ്രതികളിൽ നിന്നും 32 ബോർ പിസ്റ്റൾ , 4 ലൈവ് കാട്രിഡ്ജുകൾ , സ്വിഫ്റ്റ് കാർ , സ്കൂട്ടി , കുത്തിവയ്‌ക്കുന്ന സിറിഞ്ചുകൾ ഉൾപ്പെടെ നിരവധി വസ്തുക്കൾ പോലീസ് പിടിച്ചെടുത്തു.
Next article

Related Articles

Latest Articles