റാന്നി: 2018 ലേയും 2019 ലേയും പ്രളയങ്ങൾ രൗദ്രഭാവത്തോടെ തകർത്തെറിഞ്ഞ മലനാടാണ് റാന്നി. അതിനു മുന്നേ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഏറെ ബാധിച്ച നാട്. ഈ രാജ്യത്ത് തന്നെ കോവിഡ് മഹാമാരി ആദ്യമായി റിപ്പോർട്ട് ചെയ്തതും ഈ നാട്ടിലാണ്. ഇവിടെയാണ് കലിയുഗ വരദനായ ശബരിമല ധർമ്മ ശാസ്താവിന്റെ അനുഗ്രഹത്തിനായി നാടും നഗരവും ഒരുങ്ങുന്ന മണ്ഡല കാലത്ത്, തിരുവാഭരണ പാതയിൽ അയ്യപ്പ ഭാഗവത മഹാസത്രമെന്ന വിപുലമായ മഹായാഗത്തിന് തിരി തെളിയുന്നത്. പരമ്പരാഗതമായ ശബരിമല ആചാരാനുഷ്ഠാനങ്ങളുടെ പുനരാവിഷ്ക്കാരമാണ് മഹാസത്രം. ലോകം ഉറ്റുനോക്കുന്ന ഈ മഹായാഗത്തിന്റെ പിന്നണിയിൽ അനേകായിരം അയ്യപ്പ ഭക്തരുണ്ട്.
റാന്നി വൈക്കം തിരുവാഭരണ പാതയിലെ ഒരു പ്രധാന സ്ഥലമാണ് മണികണ്ഠനാൽത്തറ. ഇവിടം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അയ്യപ്പധർമ്മ സേവാ സമിതിയാണ് വിവിധ ഹൈന്ദവ, സാമുദായിക, സാംസ്കാരിക സംഘടനകളുടെ സഹകരണത്തോടെ ഈ മഹാസത്രത്തിന്റെ ചുക്കാൻ പിടിക്കുന്നത്. തികഞ്ഞ അയ്യപ്പഭക്തനും മുൻ രാജ്യസഭാ എം പി യും ചലച്ചിത്ര നടനുമായ ഭാരത് സുരേഷ് ഗോപി, ശബരിമല തന്ത്രിമാരായ കണ്ഠരര് രാജീവരര്, കണ്ഠരര് മഹേഷ് മോഹനര് അയ്യപ്പന്റെ പിതൃസ്ഥാനീയരായ മൂലം തിരുന്നാൾ പിജി ശശികുമാര വർമ്മ, പി എൻ നാരായണ വർമ്മ തുടങ്ങിയവരാണ് അയ്യപ്പ ഭാഗവത മഹാസത്രത്തിന്റെ മുഖ്യ രക്ഷധികാരികൾ.
അയ്യപ്പ ഭാഗവത രചയിതാവ് ത്രയ്യക്ഷര ചൈതന്യയുടെ പത്നി ആചാര്യ രാമാദേവി ഗോവിന്ദ വാര്യർ, ആചാര്യ നാഗപ്പൻ സ്വാമി, ആചര്യ ഹരി വാര്യർ എന്നിവർ ഈ യാഗത്തിന്റെ ആചര്യസ്ഥാനം അലങ്കരിക്കുന്നു. മുൻ ശബരിമല മേൽശാന്തി തിരുനാവായ് സുധീർ നമ്പൂതിരി യജ്ഞവേദിയിൽ ശബരിമല ക്ഷേത്ര മാതൃകയിൽ ഒരുക്കിയിട്ടുള്ള താൽക്കാലിക ക്ഷേത്രത്തിലെ പൂജകൾക്കും വഴിപാടുകൾക്കും നേതൃത്വം നൽകും.http://bit.ly/3Gnvbys

