തിരുവനന്തപുരം: കണ്ണൂരിൽ കടബാദ്ധ്യതയെ തുടർന്ന് കർഷകൻ ജോസ് ആത്മഹത്യ ചെയ്ത സംഭവത്തിന് ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ.
പിണറായി സർക്കാർ തുടരുന്ന കർഷകവിരുദ്ധ നയങ്ങളാണ് വാഴകൃഷിക്കാരനായ ജോസിനെ ആത്മഹത്യയിലേക്ക് നയിച്ചത്. കേരളത്തിൽ കർഷക ആത്മഹത്യകൾ തുടർക്കഥയാവുകയാണ്. കർഷകർക്ക് അർഹമായ ആനുകൂല്ല്യങ്ങൾ നിഷേധിക്കുകയാണ് ഇടത്പക്ഷ സർക്കാർ ചെയ്യുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് കർഷകരാണ് കൃഷിനാശവും കടബാദ്ധ്യതയും കാരണം ആത്മഹത്യ ചെയ്തത്.
ധൂർത്തടിക്കാൻ കോടികൾ പൊടിച്ച് നവകേരള യാത്രയും കേരളീയവുമെല്ലാം നടത്തുന്ന പിണറായി വിജയൻ കർഷകരെ ദ്രോഹിക്കുകയാണെന്നും കെ. സുരേന്ദ്രൻ പ്രസ്താവനയിലൂടെ പറഞ്ഞു.