തിരുവനന്തപുരം : സിപിഎം നേതാവ് ഇ.പി.ജയരാജന്റെ അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ മകൻ ജയ്സണെതിരെ ബെനാമി ഇടപാട് ആരോപണവുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. യുഎഇയിലെ ബെനാമി കമ്പനി വഴിയുള്ള ഇറക്കുമതി ഇടപാടിനു സഹായം തേടി ജയ്സൺ ദുബായിൽ താനുമായി ചർച്ച നടത്തിയെന്ന് സ്വപ്ന പറഞ്ഞു. അദ്ദേഹത്തിന് റാസൽഖൈമയിൽ സ്വന്തമായി എണ്ണ ശുദ്ധീകരണ കമ്പനി ഉണ്ടെന്നും സ്വപ്ന ആരോപിച്ചു. ജയ്സണും താനും ദുബായിൽ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം പുറത്തു വന്നിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു.
കഴിഞ്ഞ സർക്കാരിന്റെ കാലത്തു പൊലീസിന് ക്യാമറകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ യുഎഇയിലെ ബെനാമി കമ്പനി വഴി ഇറക്കുമതി ചെയ്യുന്ന ഇടപാടിനാണുവേണ്ടിയാണ് ജയ്സൺ ചർച്ച നടത്തിയതെന്നും ഇ.പി.ജയരാജനും ഈ വിവരം അറിയാമായിരുനെന്നും സ്വപ്ന പറഞ്ഞു.