കാബൂൾ:വിവാഹിതനായ പുരുഷനൊപ്പം യുവതി ഒളിച്ചോടിയതിനെ തുടർന്ന് ഇവരെ കല്ലെറിഞ്ഞ് കൊല്ലാൻ
ഉത്തരവിട്ട് താലിബാൻ.അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയിലാണ് സംഭവം.എന്നാൽ അതിന് മുൻപ് തന്നെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു.
യുവതിയെ വനിതാ ജയിലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. പുരുഷനെ 13-ന് വധിച്ചു. യുവതിയെ ജയിലിൽ പാർപ്പിച്ചതിനാലാണ് പരസ്യമായി കല്ലേറിന് വിധിച്ചതെന്ന് ഘോർ പ്രവിശ്യയിലെ പോലീസ് മേധാവി അബ്ദുൾ റഹ്മാൻ പറഞ്ഞു. ശിക്ഷ നടപ്പാക്കും മുൻപ് യുവതി ശിരോ വസ്ത്രം ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
അടുത്ത കാലത്തായി അഫ്ഗാനിലെ സ്ത്രീകൾ വീട് വിട്ട് ഓടി പോകുന്നത് വർദ്ധിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇത്തരത്തിൽ ഇറങ്ങി പോകുന്ന സ്ത്രീകളെ പരസ്യമായി കല്ലെറിഞ്ഞ് കൊല്ലാനോ, ചാട്ടടയിയ്‌ക്ക് വിധേയമാക്കാനോ ഉത്തരവിടുകയാണ് പതിവ്. താലിബാൻ അധികാരത്തിലേറിയപ്പോൾ സ്ത്രീകൾക്ക് സ്വാതന്ത്ര്യം അനുവദിക്കവുമെന്നാണ് അവകാശപ്പെട്ടിരുന്നത്. എന്നാൽ അധികാരത്തിലേറിയതിന് പിന്നാലെ സ്ത്രീകൾക്കെതിരായ അടിച്ചമർത്തലുകൾ ആരംഭിച്ചു.