തിരുവനന്തപുരം: കെ എസ് ആർ ടി സി ബസിൽ നിന്നും കണ്ടെത്തിയ ബാഗിൽ തോക്കും വെടിയുണ്ടകളും കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. എയർ ഗണ്ണും എയർ പിസ്റ്റളുമാണ് ബാഗിൽ നിന്നും ലഭിച്ചത്. ബാഗിൽ നിന്ന് കണ്ടെത്തിയ പാസ്‌പോർട്ട് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
കഴിഞ്ഞ ആഴ്ച ആര്യനാട് ഭാഗത്ത് 26 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ വനിതയുടെ പേരിലാണ് പാസ്‌പോർട്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട കാരാറുകൾ ആണ് ബാഗിൽ ഉണ്ടായിരുന്നത്. കിളിമാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബസിൽ നിന്നാണ് ബാഗ് ലഭിച്ചത്.
ബസിൽ 17 യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. കിളിമാനൂർ എത്തുന്നതിന് മുൻപ് അവസാന യാത്രക്കാരനും ഇറങ്ങിയതോടെ ബസിനുള്ളിൽ കണ്ടക്ടർ നടത്തിയ പരിശോധനയിലാണ് ബാഗ് ലഭിച്ചത്. ഇതോടെ കണ്ടക്ടറും ഡ്രൈവറും ചേർന്ന് ബാഗ് കിളിമാനൂർ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കിളിമാനൂർ പൊലീസും ആര്യനാട് പൊലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona