ന്യൂയോർക്ക്: ദേശീയ ചുഴലിക്കാറ്റ് കേന്ദ്രത്തിന്റെ ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശമനുസരിച്ച്, വടക്കുകിഴക്കൻ മേഖലയിൽ ഹെൻറി ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി. ലോംഗ് ഐലന്റിന്റെ ചില ഭാഗങ്ങൾ, തെക്ക് തീരത്തുള്ള ഫയർ ഐലന്റ് ഇൻലെറ്റ്, വടക്ക് തീരത്തുള്ള ജെന്റേഴ്സൺ ഹാർബർ, കിഴക്ക് മോണ്ടൗക്ക് വരെയും, ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരമാവധി 8 മണിക്കൂറിൽ 75 മൈൽ വേഗതയുള്ള കാറ്റ് ശനിയാഴ്ച ഉണ്ടാകുമെന്നാണ് അറിയിപ്പ്.
നാശം വിതയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകുന്ന ഹെൻറി വർഷങ്ങൾക്ക് ശേഷം ന്യൂ ഇംഗ്ലണ്ടിൽ കരയിലെത്തുന്ന ആദ്യത്തെ ചുഴലിക്കാറ്റായിരിക്കും. മുപ്പത് വർഷം മുമ്പ് കേപ് കോഡ് തീരത്തെത്തിയ ബോബ് ചുഴലിക്കാറ്റാണ് ഇതിനു മുൻപ് ഇംഗ്ലണ്ടിനെ കണ്ണീരിലാഴ്ത്തിയത്. ദിവസങ്ങളോളം വൈദ്യുതിയും വെള്ളവും ഇല്ലാതെ ആളുകൾ ദുരിതത്തിലായി . കേബ് കോഡിലും ദ്വീപുകളിലും അവസാനമായി വീശിയ ചുഴലിക്കാറ്റായിരുന്നു ബോബ്.
ശനിയാഴ്ചയോടെ ഹെൻറി ഒരു ചുഴലിക്കാറ്റായി ശക്തിപ്പെടുമെന്ന് യുഎസ് നാഷണൽ ഹരിക്കെയ്ൻ സെന്റർ പറഞ്ഞു. ഞായറാഴ്ചയോടെ ന്യൂ ഇംഗ്ലണ്ട് സംസ്ഥാനങ്ങളിൽ ആഘാതം അനുഭവപ്പെടും. ചുഴലിക്കാറ്റ് വാച്ച് ഫയർ ഐലന്റ് ഇൻലെറ്റ് മുതൽ മോണ്ടാക്ക് വരെ ലോംഗ് ഐലന്റിന്റെ തെക്കൻ തീരത്തും പോർട്ട് ജെഫേഴ്സൺ ഹാർബർ മുതൽ മോണ്ടാക്ക് വരെയും വ്യാപിക്കാനാണ് സാധ്യത. കണക്റ്റിക്കട്ടിലെ ന്യൂ ഹാവൻ മുതൽ മസാച്യുസെറ്റ്സിലെ സാഗമോർ ബീച്ച് വരെയുള്ള തീരത്തെയും ഇത് ഉൾക്കൊള്ളുന്നു;
എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ, കിഴക്കൻ കടൽത്തീരത്തോട് അടുക്കുമെന്നും മധ്യ അറ്റ്ലാന്റിക്കിന്റെ കിഴക്ക് ഭാഗത്തേക്ക് സുരക്ഷിതമായി കടക്കുമെന്നും പ്രതീക്ഷിക്കുന്നു. കിഴക്കൻ ന്യൂ ഇംഗ്ലണ്ടിലേക്ക് കരകയറുന്ന ചുഴലിക്കാറ്റായി ആഞ്ഞടിക്കാനും സാധ്യതയുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona